തിരുവനന്തപുരം: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ സന്ദർശനത്തിൽ വിശദീകരണവുമായി മന്ത്രി കെ. രാജൻ. രണ്ടു വീടുകളിൽ വെള്ളം കിനിയുന്നതു കണ്ടെത്തിയെന്നും അതു മാർക്ക് ചെയ്തതാണെന്ന് ഉറപ്പിക്കാനാണ് കയറി നോക്കിയതെന്നും മന്ത്രി പറഞ്ഞു.
കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനത്തോടെ കാണുന്നു. വിള്ളൽ വിവാദത്തിൽ വിമർശനം ശക്തമാക്കുന്നതിനിടെയാണ് വിശദീകരണവുമായി സർക്കാർ വീണ്ടും രംഗത്ത് എത്തിയത്. സർക്കാർ കൈമാറിയ ടൗൺഷിപ്പിലെ മൂന്നു വീടുകളിലെ വിള്ളലും ചോർച്ചയുമാണ് വിവാദത്തിന് വഴി വച്ചത്.
വെള്ളം ചോർന്ന ഭാഗത്ത് ഊരാളുങ്കൽ അടയാളപ്പെടുത്തിയ വര മാത്രം മായിച്ച് വിള്ളൽ ഇല്ലെന്നു മന്ത്രി സ്ഥാപിക്കാൻ ശ്രമിച്ചതായിരുന്നു വിവാദത്തിനു കാരണമായത്. വിള്ളലുള്ള ഭാഗം മായിക്കാൻ ശ്രമിച്ചതിൽ വിമർശനങ്ങൾക്കൊപ്പം സാമൂഹിക മാധ്യമങ്ങളിൽ മന്ത്രിക്കെതിരെ അധിക്ഷേപവും ഉണ്ടായിരുന്നു.
കൂലിപ്പണിക്കാരൻ എന്ന വിളി അഭിമാനത്തോടെ ഏറ്റെടുക്കുന്നു. ദുരന്തബാധിതനായ നൗഫലിനെതിരെ സൈബർ ആക്രമണം നടത്തരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.